Wednesday, September 17, 2008

എന്റെ കൌമാര കുതൂഹലങ്ങള്‍ - ഒന്ന്

1985 മുതല്‍ 1990 വരെയുള്ള കാലത്ത് ഞാന്‍ എഴുതാന്‍ ശ്രമിച്ച ചില കവിതകളാണ് കൌമാര കുതൂഹലങ്ങള്‍ . അതിന് ശേഷം പത്തുകൊല്ലത്തെ പ്രവാസ ജീവിതത്തിനിടയില്‍ ഒന്നും ഓര്‍ക്കാന്‍ കഴിഞ്ഞില്ല, ശ്രമിച്ചില്ല. അത് കഴിഞ്ഞ കോഴിക്കോടേക്ക് പറിച്ചു നട്ടപ്പോഴും ഒന്നും കഴിഞ്ഞില്ല. ജീവിതത്തിലെ ചില ആകസ്മികവും ദു:ഖദവുമായ അനുഭവങ്ങള്‍ ,ഞാന്‍ ഒരുകാലത്ത് നെഞ്ചോടു ചേര്‍ത്ത് പിടിക്കാന്‍ ശ്രമിച്ചിട്ടുള്ള, കൊതിച്ചിട്ടുള്ള വായനയിലേക്കും, എഴുത്തിലേക്കും (ആത്മരതി) എന്നേ വീണ്ടും നയിക്കുകയാണെന്നു തോന്നുന്നു. നോക്കട്ടെ.

1. ചിലന്തി
എന്റെ വീടിന്റെ മൂലയില്‍ വലനെയ്ത
ചിലന്തി ഞാനാകുന്നു.
ഭോഗത്തിന് ശേഷം ഇണയെ തിന്ന
ചിലന്തി ഞാനാകുന്നു.
അതിന് മുമ്പ് ,
അടങ്ങാത്ത കാമവുമായി
പെണ് ചിലന്തിയുടെ വായിലകപ്പെട്ടവന്
ഞാനാകുന്നു.
അമ്മയുടെ മനസ്സാകെ വ്രണങ്ങളുണ്ടാക്കിയ
ചിലന്തിയും ഞാനാകുന്നു.
അവസാനം,
അയല്‍ക്കാരന്റെ ചൂലിന്‍ കെട്ടാല്
കാലുകള്‍ നഷ്ടപ്പെട്ട
ചിലന്തിയും ഞാനാകുന്നു.

1 comment:

K Vinod Kumar said...

അവസാനം,
അയല്‍ക്കാരന്റെ ചൂലിന്‍ കെട്ടാല്
കാലുകള്‍ നഷ്ടപ്പെട്ട
ചിലന്തിയും ഞാനാകുന്നു.