Tuesday, November 11, 2008

സൌഹൃദം അഥവാ കുപ്പിഗ്ലാസ്സുകള്‍

സൌഹൃദം സദ്യയുണ്ണുന്നത്

കുപ്പിഗ്ലാസ്സുകള്‍ കൂട്ടിമുട്ടുമ്പോഴാണെന്ന്

എന്നോട് നീയാണ് പറഞ്ഞത് .

ഞാന്‍,

സുതാര്യമായ ഒരു കുപ്പിപിഞ്ഞാണം

മാത്രമാണെന്നും;

എല്ലിന്‍ കഷണങ്ങള്‍ക്ക് മാത്രമായി

ഒരുപകഥാപാത്രം.

അല്ലെങ്കില്‍ ,

ആരോ കൈയ്യിലെടുക്കുമെന്നും

ഉള്ളിലെന്തോ നുരയുമെന്നും

പ്രതീക്ഷിക്കുന്ന ഒരു ഒഴിഞ്ഞ കുപ്പിഗ്ലാസ്സാണെന്നും.

****************************************

ആള്‍ക്കൂട്ടത്തില്‍ ഇരിക്കുമ്പോഴും ഏകാകി .

സൌഹൃദങ്ങള്‍ മുറിയു‌ന്നത്

എപ്പോഴാണെന്ന് നീ എന്നോട് പറഞ്ഞില്ല;

കുപ്പിഗ്ലാസുകള്‍ നുരയുമ്പോള്‍,

കൂട്ടിമുട്ടുമ്പോള്‍ ,

ഞാന്‍ നോക്കുകുത്തിയാവുംപോഴോ?



Thursday, October 23, 2008

താരകയോട്

താരകേ, മിഴികളില്‍ ദീപവുമായെന്റെ
ഹൃദയകവാടം തുറന്നു നീയും.
ആകാശനീലയാം നിന്നുടയാടയില്‍
ചിത്രമെഴുതിയതാരുവാനോ?

പനിമതി പെയ്യുന്ന പുന്ചിരിയിലൊരു
പുളകിതഗാത്രിയായ് നിന്നവളേ.
അഴകെന്നാണു നാമമെന്നുള്ളത്തി-
ലെന്കിലും പെരോന്നെന്നോടു ചൊല്ലൂ.

ആകാശവീഥിയില്‍ സുന്ദരമാനനം
പകലൊക്കെ പാര്‍ക്കുവനായിയെന്നും
അക്ഷമനായിട്ടിരിക്കുമീയുള്ളവന്‍
സുന്ദരീയെന്തേ വരാത്തു നീയും?

ആദിത്യനാം തവ ഗര്‍വിഷ്ഠ സോദരനു-
ണ്ടാവുമോ രാജഥ്യയിന്കല്‍?
ജാലകത്തിന്‍ തിരശ്ശീല നീക്കീട്ടൊരു
തൂമന്ദഹാസം പൊഴിക്കുമെങ്കില്‍
ധന്യനായ് ഞാനിന്നു, ധന്യമായ് ജീവിതം
ധന്യായീടുമെന്നമ്മയാം ഭൂമിയും.

Wednesday, October 15, 2008

യാത്ര

മാഞ്ഞു പോയീടും സഖീ,
നിന്‍ കടക്കണ്ണിന്റെ ചാരുതയും
കേശഭാരത്തിന്റെ ശ്യാമസൌന്ദര്യവും
വര്‍ണാഭമായ ചിറകുകളും
അരുണിമയോലും കപോലങ്ങളും.
കൊഴിഞ്ഞുപോകും സഖീ,
എന്നടുക്കുള്ളോരു കൂട്ടുപുരികങ്ങളും
നെന്ചിന്റെ കാടും
ചുണ്ടിന്റെ സ്മേരവും
കണ്ണിലെ ഗുഢമാം ആകാംക്ഷയും
അപ്പോളേറെ, വരണ്ട മനസ്സിന്നു
യൌവ്വനം നേടിക്കൊടുത്തിടും
പൂരുവിന്‍ മാതിരി,
ബാഹ്യമാം അംഗങ്ങള്‍
പിന്നെയും നമ്മലളിയും
അലിഞ്ഞലിഞ്ഞില്ലാതെയാവും സഖീ.
അപ്പോഴുതോടി തളര്‍ന്നൊരാ-
പാഴ്വണ്ടി
എത്തേണ്ട ദിക്കിലേക്കാഞ്ഞു തുടങ്ങിടും.
അന്തിമമായുള്ള സ്ടോപ്പിന്നു മുമ്പേ-
യൊര്ന്ചാറു വാര ദൂരത്തില്‍
ആദ്യമായ്,
നമ്മളിലാരോ ഇറങ്ങിടും
ശേഷിച്ചു പോയ ശവം
കാത്തു കാത്തിരുന്നീടും
നരക്കുമാത്മാവും,
ആ വണ്ടി തന്‍ മൂളക്കംഒന്നൊടുങ്ങാന്‍


Friday, September 19, 2008

എന്റെ കൌമാര കുതൂഹലങ്ങള്‍ -രണ്ട്

൨. അസ്തമയം
മഴയുടെ ദിവസങ്ങളില്‍
നെഞ്ചിന്‍കൂട്ടിലൊളിച്ച്
പക്ഷിയെപ്പോലെ
ഉറങ്ങാന്‍
ഒരമ്മ ഉണ്ടാവേണ്ടതായിരുന്നു.

ഞെട്ടിയുണര്ന്ന്
പേടിച്ച്
മുറുകെ കെട്ടിപ്പിടിക്കാന്
ഒരു കഴുത്തുണ്ടാവേണ്ടാതായിരുന്നു.

അടുത്തിരുത്തി
പാഠം പഠിപ്പിക്കാന്‍
ഒരു വാത്സല്യം ഉണ്ടാവേണ്ടതായിരുന്നു.

വൈകുന്നേരങ്ങളില്‍
ആറ്റിറമ്പില്
കാറ്റെറ്റിരിക്കാന്
ഒരു കാമുകി ഉണ്ടാവേണ്ടതായിരുന്നു.

എനിക്ക് വഴികാട്ടിയാവാന്‍ ,
വെളിച്ചമാവാന്‍
ഒരു റാന്തലുണ്ടാവേണ്ടതായിരുന്നു.

അവരാരും ഉണ്ടാവില്ല.
എന്റെ കണ്ണില്‍ ആശയുടെ
കടല്‍ വരണ്ടിരിക്കുന്നു.

കാത്തു കാത്തിരുന്നു
ഞാന്‍ നരച്ചു പോയിരിക്കുന്നു.

Wednesday, September 17, 2008

എന്റെ കൌമാര കുതൂഹലങ്ങള്‍ - ഒന്ന്

1985 മുതല്‍ 1990 വരെയുള്ള കാലത്ത് ഞാന്‍ എഴുതാന്‍ ശ്രമിച്ച ചില കവിതകളാണ് കൌമാര കുതൂഹലങ്ങള്‍ . അതിന് ശേഷം പത്തുകൊല്ലത്തെ പ്രവാസ ജീവിതത്തിനിടയില്‍ ഒന്നും ഓര്‍ക്കാന്‍ കഴിഞ്ഞില്ല, ശ്രമിച്ചില്ല. അത് കഴിഞ്ഞ കോഴിക്കോടേക്ക് പറിച്ചു നട്ടപ്പോഴും ഒന്നും കഴിഞ്ഞില്ല. ജീവിതത്തിലെ ചില ആകസ്മികവും ദു:ഖദവുമായ അനുഭവങ്ങള്‍ ,ഞാന്‍ ഒരുകാലത്ത് നെഞ്ചോടു ചേര്‍ത്ത് പിടിക്കാന്‍ ശ്രമിച്ചിട്ടുള്ള, കൊതിച്ചിട്ടുള്ള വായനയിലേക്കും, എഴുത്തിലേക്കും (ആത്മരതി) എന്നേ വീണ്ടും നയിക്കുകയാണെന്നു തോന്നുന്നു. നോക്കട്ടെ.

1. ചിലന്തി
എന്റെ വീടിന്റെ മൂലയില്‍ വലനെയ്ത
ചിലന്തി ഞാനാകുന്നു.
ഭോഗത്തിന് ശേഷം ഇണയെ തിന്ന
ചിലന്തി ഞാനാകുന്നു.
അതിന് മുമ്പ് ,
അടങ്ങാത്ത കാമവുമായി
പെണ് ചിലന്തിയുടെ വായിലകപ്പെട്ടവന്
ഞാനാകുന്നു.
അമ്മയുടെ മനസ്സാകെ വ്രണങ്ങളുണ്ടാക്കിയ
ചിലന്തിയും ഞാനാകുന്നു.
അവസാനം,
അയല്‍ക്കാരന്റെ ചൂലിന്‍ കെട്ടാല്
കാലുകള്‍ നഷ്ടപ്പെട്ട
ചിലന്തിയും ഞാനാകുന്നു.

ഒരു സ്വപ്നം

ഒരു സ്വപ്നം
ഇന്നലെ എന്റെ ഉള്ളില്‍
ഒരു ചെറു ചെടി തനിയെ കിളിര്‍ത്തു.
ഞാന്‍ സ്വപ്‌നങ്ങള്‍ നെയ്തു.
വേരുകള്‍ വളര്‍ന്നപ്പോള്‍ , വേദന കൊണ്ട്
ഞാന്‍ ആഹ്ലാദിച്ചു .
അനുദിനം വളര്‍ന്ന വേരുകള്‍കൊപ്പം
തടിയും വളര്ന്നു, തണലായി, ഫലമായി-
ഞാന്‍ വളമായി,
അലിഞ്ഞലിഞ്ഞൊരു ചാരക്കൂനയായി,
വളമായ് ,
പിന്നെ, ഒരു സ്വപ്നമായ്.......
തണലേകുന്ന ഒരു സുന്ദരസ്വപ്നം.
എനിക്ക് ഒത്തിരി ചിരിക്കണം,
കരയണം,
പിന്നെ ഒരു സ്വപ്നമാവണം,
പിന്നെ..............