Friday, September 19, 2008

എന്റെ കൌമാര കുതൂഹലങ്ങള്‍ -രണ്ട്

൨. അസ്തമയം
മഴയുടെ ദിവസങ്ങളില്‍
നെഞ്ചിന്‍കൂട്ടിലൊളിച്ച്
പക്ഷിയെപ്പോലെ
ഉറങ്ങാന്‍
ഒരമ്മ ഉണ്ടാവേണ്ടതായിരുന്നു.

ഞെട്ടിയുണര്ന്ന്
പേടിച്ച്
മുറുകെ കെട്ടിപ്പിടിക്കാന്
ഒരു കഴുത്തുണ്ടാവേണ്ടാതായിരുന്നു.

അടുത്തിരുത്തി
പാഠം പഠിപ്പിക്കാന്‍
ഒരു വാത്സല്യം ഉണ്ടാവേണ്ടതായിരുന്നു.

വൈകുന്നേരങ്ങളില്‍
ആറ്റിറമ്പില്
കാറ്റെറ്റിരിക്കാന്
ഒരു കാമുകി ഉണ്ടാവേണ്ടതായിരുന്നു.

എനിക്ക് വഴികാട്ടിയാവാന്‍ ,
വെളിച്ചമാവാന്‍
ഒരു റാന്തലുണ്ടാവേണ്ടതായിരുന്നു.

അവരാരും ഉണ്ടാവില്ല.
എന്റെ കണ്ണില്‍ ആശയുടെ
കടല്‍ വരണ്ടിരിക്കുന്നു.

കാത്തു കാത്തിരുന്നു
ഞാന്‍ നരച്ചു പോയിരിക്കുന്നു.

6 comments:

K Vinod Kumar said...

മഴയുടെ ദിവസങ്ങളില്‍
നെഞ്ചിന്‍കൂട്ടിലൊളിച്ച്
പക്ഷിയെപ്പോലെ

സുല്‍ |Sul said...

വിനോദ്

എല്ലാം ആഗ്രഹങ്ങളല്ലേ.

“മഴയുടെ ദിവസങ്ങളില്‍
നെഞ്ചിന്‍കൂട്ടിലൊളിച്ച്
പക്ഷിയെപ്പോലെ
ഉറങ്ങാന്‍
ഒരമ്മ ഉണ്ടാവേണ്ടതായിരുന്നു.“
നന്നായിരിക്കുന്നു വരികള്‍.
-സുല്‍

രഘുനാഥന്‍ said...

നല്ല കവിത ..ആശംസകള്‍

Jayasree Lakshmy Kumar said...

നല്ല വരികൾ

വരവൂരാൻ said...

മഴയുടെ ദിവസങ്ങളില്‍
നെഞ്ചിന്‍കൂട്ടിലൊളിച്ച്
പക്ഷിയെപ്പോലെ
ഉറങ്ങാന്‍
ഒരമ്മ ഉണ്ടാവേണ്ടതായിരുന്നു

ഞെട്ടിയുണര്ന്ന്
പേടിച്ച്
മുറുകെ കെട്ടിപ്പിടിക്കാന്
ഒരു കഴുത്തുണ്ടാവേണ്ടാതായിരുന്നു

മനോഹരമായ വരികൾ

Jyotsna P kadayaprath said...

a mother ,a shoulder,an affection,a lover,a lamp....guiding forces.. nice thought. onnumillaymayilum oru santhoshamund...